Friday, February 25, 2011

One night at the call center

               
       Book Review by Sakkriya t p                                 

 One night @ the call center is a beautiful novel of Mr.Chetan Bagath. In a single look novel seems to present some problems of the people working at the various call centers in India. Novelist and a character in the novel claim that it presents the problems and views of Indian youth. If we go through the incidents and characters in this novel we are fully satisfied with this claim. This novel becomes the narration of the anxiety of the Indian youth.
          In India technology has advanced and we use latest facilities and equipments of the technology. But our social relations and family structure continue as orthodox and narrow minded. Dowry system, quarrels between the members, selfishness, and lack of personal freedom are continuing in our society like ‘foolish customs’. In a globalized world we are under pressure of some life style also. We face some mental problems in the competitive world. We are the prey of the consumerism. No individuality exists here. This brings some pressure in our daily life. At the same time we are the owners and slaves of our life. These notions and concepts are the main motives of this novel. The notable aspects and features of this novel are these concepts and thus the novel presents contemporary issues in Indian life.
         This novel also bears some limitations. Its structure is like the structure of a Hindi masala cinema. This structure deliberately created in this novel. Suspense, exaggeration, super human incidence, and romance are the main ingredients of masala cinema. Some characters in this novel behave like the characters of Hindi cinema. Writer forms this structure to enhance the readability of the novel. This gives a simplicity that attracts the readers and creates new readers from young generation. But this structure keeps it distant from daily life.       

Friday, March 12, 2010

മലയാള സിനിമയിലെ ഫാസിസ്റ്റ് ആര്..?

  
കണ്ണൂരില്‍ ഒരു പ്രഭാഷണത്തില്‍ നോവലീസ്റ്റ് സി വി ബാലകൃഷ്ണന്‍ അഴീക്കോടിനു നേരെ ഒളിയമ്പെയ്തതായി വാര്‍ത്ത. ഇതേവരെ ഒരു സിനിമയും കാണാത്ത അഴീക്കോടിന് സിനിമാതാരങ്ങളെ വിമര്‍ശിക്കാന്‍ എന്തവകാശം എന്നാണത്രേ സി.വി ബാലകൃഷ്ണന്റെ ചോദ്യം... മോഹന്‍ലാലും ഇന്നസെന്റും ഇതേകാര്യം വാര്‍ത്താസമ്മേളനം നടത്തി ചോദിച്ചു.  താരങ്ങളുടെ ആരാധകരും പലയിടത്തായി അതാവര്‍ത്തിച്ചു. . ഈ ചോദ്യത്തിലടങ്ങിയിരിക്കുന്ന അയുക്തികത എന്തെന്ന് ആലോചിക്കാനാണ് ഈ കുറിപ്പ്.
                .
                അഴീക്കോട് വിമര്‍ശിച്ചത് മലയാള സിനിമയെയല്ല സിനിമാതാരങ്ങളെയാണ് എന്ന ലളിതമായ ഉത്തരം പറഞ്ഞ്  ഈചോദ്യത്തെ  നേരിടാം.പക്ഷേ ഇത് എഴുത്തുകാരനെ  പോലും ബാധിച്ച ഒരു മനോഘടനയായതുകൊണ്ട് ഒരു വിശകലനത്തിന്ന് സാംഗത്യമുണ്ട്.
                  സാഹിത്യ-കലകളെ ക്കുറിച്ച് അഭിപ്രായം പറയാന്‍ ആ കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ സ്വാതന്ത്ര്യമുള്ളൂ എന്നത്  ഒരു മൌലികവാദമാണ്.അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും കഥയെഴുത്തുകാരും നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും മാത്രമാണോ മലയാള സിനിമയുടെ സ്വന്തക്കാര്‍?   അല്ലെങ്കില്‍ പണം മുടക്കി തിയറ്ററില്‍ പോയി സിനിമ കണുന്നവന്‍ മാത്രമാണോ അതിന്റെ ഉടമസ്ഥര്‍?  മലയാള സിനിമയെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും അവര്‍ മാത്രമാണോ?.
                സിനിമയുടെ സ്വാധീനവലയമുള്ള    ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.സിനിമയുമായി ബന്ധപ്പെട്ട എത്ര ദൃശ്യങ്ങളും ശബ്ദങ്ങളുമാണ്  ഓരോ സെക്കന്റിലും നമ്മുടെ കണ്ണിലും കാതിലും പതിച്ചുകൊണ്ടിരിക്കുന്നത്.സിനിമാപോസ്റ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇമേജുകള്‍ മുതല്‍ മാര്‍ക്കറ്റില്‍ വിറ്റഴിയുന്ന സാധനങ്ങളില്‍ വരെ സിനിമയുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ പാടുന്ന മൂളിപ്പാട്ടില്‍ വരെ സിനിമയുണ്ട്. ഒരു സിനിമാപ്പാട്ടെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല ,ഇപ്പോള്‍ ജീവിക്കുന്നവരില്‍.  എത്ര സിനിമാഡയലോഗുകളാണ് നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്നത് എന്നു കണ്‍ടെത്തുക (“നീ പോ മോനേ ദിനേശാ “എന്നിങ്ങനെ സിനിമയില്‍ നിന്ന് നേരെ കയറിവരുന്നതും “ ഇതെന്താ ഭിക്ഷക്കാരുടെ സംസ്ഥാന സമ്മേളനമോ?“ എന്നിങ്ങനെ സിനിമാസ്വാധീനമുള്ളതുമാ‍യ ഡയലോഗുകള്‍ പരിശോധിക്കുക.)രസകരമായിരിക്കും.  നമ്മുടെ സ്വീകരണ മുറിയില്‍ പ്രമുഖ സ്ഥാനം നല്‍കി  പ്രതിഷ്ഠിച്ചിരിക്കുന്ന ടി.വി.യിലെ ചാനലുകളില്‍ എത്രയെണ്ണം  സിനിമയെ ആശ്രയിക്കാതെ നിലനില്‍ക്കുന്നുണ്ട്.? പരിശോധിക്കുക..
                         ടി.വി. എന്ന ഒരു സാംസ്കാരികോപകരണം എല്ലാ കേരളീയകുടുംബങ്ങളിലെയും ഒരു പൊതു ഉപദേശകനാണ്, സുഹൃത്താണ്. .ടീ.വി. കാണാത്ത മലയാളി ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍  മിക്ക   .ചാനലുകളും സിനിമാനുബന്ധ പരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്താണ് ജീവിക്കുന്നത്. സിനിമാപ്പാട്ട്,സിനിമയിലെ നര്‍മ്മഭാഗങ്ങള്‍, സിനിമാന്യൂസ് തുടങ്ങിയവയ്ക്കു പുറമെ ഗൌരവമുള്ള പരിപാടികള്‍  വിശദീകരിക്കാന്‍ വരെ സിനിമാക്ലിപ്പിംഗ്സ് ഉപയോഗിക്കുന്നു. ബ്യൂട്ടി മീറ്റ്സ്  ക്വാളിറ്റി എന്ന കളവുകള്‍ സിനിമാതാരങ്ങള്‍ വിളിച്ചുപറയുന്നത് നാ നിരന്തരം കേള്‍ക്കുന്നു. . നാം സ്വീകരണ മുറിയിലൂടെ വെറുതെ കടന്ന് പോവുമ്പോഴും ചിലപ്പോള്‍ ഇവ നമ്മുടെ ചെവിയില്‍ പതിയും. ആരെങ്കിലും തുറന്ന് വച്ച ടി.വിയില്‍ നിന്ന് സിനിമയുമായി ബന്ധമുള്ള   ദൃശ്യമോ ശബ്ദമോ നിത്യവും  നമ്മെ പിന്തുടരും. നമ്മുടെ ശ്രദ്ധയെ വേട്ടയാടി അതിന്റെ സാനിധ്യത്തെ ബ്രെയിനില്‍ പതിപ്പിച്ചുകൊണ്ടിരിക്കും.  സി.വി.ബാലകൃഷ്ണന്‍ തിരക്കഥയെഴുതിയ സിനിമകള്‍ കാണേണ്ടെന്നുവെച്ചാലും അത് നമ്മളെ തേടിയെത്തും.
           ഇങ്ങനെ തികച്ചും സിനിമാറ്റിക് ആയ (സിനിമയെ  സംബന്ധിക്കുന്ന, സിനിമയാല്‍ സ്വാധീനിക്കപ്പെടുന്ന) ഒരു സമൂഹത്തിലാണ് മലയാളി ജീവിക്കുന്നത്.  നാം നേരിട്ട് പണം കൊടുത്ത് ടാക്കീസില്‍ പോയി കണ്ടില്ലെങ്കിലും സിനിമ  മലയാളിയെ  തേടിയെത്തും. അത്കൊണ്ട് സിനിമയുമായി ബന്ധമുള്ള ഏതു കാര്യത്തെകുറിച്ചും ഏതു മലയാളപൌരനും  ചര്‍ച്ച ചെയ്യാം.  ഇത് മലയാളിയുടെ  പൌരാവകാശമാണ്.  മൌലികവാദികള്‍  ആദ്യം നിഷേധിക്കുക പൌരാവകാശമാണ്.. ഇപ്പോള്‍ മലയാളത്തിലെ ഒരെഴുത്തുകാരനില്‍ നിന്ന്  മൌലികാവകാശം   നിഷേധിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശബ്ദം  പുറപ്പെട്ടത് ഭീതിജനകമായിരിക്കുന്നു .

      വാല്‍ക്കഷ്ണം:
               ഇതു വരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലാത്ത
               സി.വി ബാലകൃഷ്ണന് മോഹന്‍ലാലിന്റെ
               വക്താവാകാന്‍  എന്തവകാശം.....?                                                                                                                                


                                                                                                                                                   

Tuesday, March 2, 2010

തിലകനെ താരസംഘടന പുറത്താക്കുമ്പോള്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍..


 

  •   ഒരു ദേശത്തിലെ സിനിമകളെ നിയന്ത്രിക്കാന്‍ തികച്ചും കച്ചവടതാല്പര്യമുള്ള ഏതാനും  വ്യക്തികളെ അനുവദിക്കാമോ ?
  •   അത്തരം വ്യക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മലയാളസിനിമ തളച്ചിടപ്പെടുമോ.?
  •   താരപരിവേഷത്തിന്റെ ബലത്തില്‍ മാത്രം മലയാളസിനിമയ്ക്ക് നിലനില്‍ക്കാനാവുമോ.?
  •  സിനിമയുടെ കഥ മുത  ല്‍ ആഖ്യാനം വരെ നിയന്ത്രിക്കാന്‍ ഇത്രകാലവും താരങ്ങള്‍ക്ക് സാധിച്ചതെന്തുകൊണ്ട്.?
  •  ഇവരില്‍നിന്ന് മലയാളികള്‍ക്ക് മോചനമില്ലേ.?
                  
                 മലയാള സിനിമയിലെ  ഇപ്പോഴത്തെ പ്രശ്നങ്ങള്‍ 

]                ശുഭസൂചകമാണോ ദുരന്തസൂചകമാണോ 
                 എന്ന് തീരുമാനിക്കാന്‍  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.          

.

Tuesday, January 19, 2010

അല്‍ കഫിറൂന്‍ -സംവാദങ്ങളുടെ പുസ്തകം

           ടി പി സക്കറിയ                                                                                                Book Review

          മലയാളനോവലിന്റെ പുതുവഴികളില്‍ അടയാളപ്പെടേണ്ട ഒരു ഗ്രന്ഥമാണ് ടി കെ അനില്‍കുമാറിന്റെ  “അല്‍ കാഫിറൂന്‍ -സംവാദങ്ങളുടെ പുസ്തകം.“ പേര് സൂചിപ്പിക്കുമ്പോലെ ഈ നോവല്‍ ഒട്ടേറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കാം.
       അല്കാഫിരുന്‍  ഖുറാനിലെ ഒരു അദ്ധ്യായമാണ്. അല്‍ കാഫിറൂന്‍  എന്ന വാക്കിനു  അവിശ്വാസി  എന്നാണര്‍ഥം   .മുഹമ്മദ്‌ നബി  അവിശ്വാസികളെ സംബോധന ചെയ്ത് "നിങ്ങള്‍ക്ക് നിങ്ങളുടെ മതവും ആരാധനാരിതികളും  എന്നും എനിക്ക് എന്റെ മതവും   ആരാധനാരിതികളും എന്നും പ്രതിപക്ഷ ബഹുമാനത്തോടെ  വിയോജിക്കുന്ന ഒരധ്യായമാണിത്. .അനില്‍കുമാര്‍  നോവലിന്റെ  ആമുഖമായി  ഈ ഖുറാന്‍ വചനമാണ് ചേര്‍ത്തിരിക്കുന്നത്.
   മതം രാഷ്ട്രിയതാല്‍പ്പര്യങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്     തീവ്രവാദവും ഫാസിസവും മനുഷ്യത്വ വിരുദ്ധമായ കച്ചവട താല്‍പ്പര്യങ്ങള്‍  ഉല്‍പ്പാദിപ്പിക്കുകയും മതവി ശ്വാസങ്ങള്‍  സംവാദം പോലും  അസാദ്ധ്യമായ വൈകാരികതയിലേക്കും അയുക്തികത്യിലേക്കും വഴുതി വീഴുകയും ചെയ്യുന്ന
  ഇക്കാലത്ത് ഈ നോവലിന്ന് ഏറെ  പ്രസക്തിയുണ്ട്. .ആണ്‍ കോയ്മയിലധിഷ്ടിതമായ  ഇസ്ലാം മതത്തില്‍ പെട്ട താരിഖലി എന്ന യുവാവ് തന്നിലെ പെണ് സ്വത്വത്തെ അടക്കാനാവാതെ പെണ്ണായി മാറുമ്പോള്‍ ഇസ്ലാം മതം ചരിത്രപരമായി ഒരിക്കലും നേരിട്ടിട്ടില്ലാത്ത പുതിയ 
പ്രതിസന്ധിയാണുടലെടുക്കുന്നത് .              

     ലസിമ എന്ന യുവതിയും വിനോദ് എന്ന അന്വേഷകനും കേരളത്തിന്റെ വടക്കേഅറ്റം മുതല്‍ തേക്കേ അറ്റം വരെ സഞ്ചരിക്കുമ്പോള്‍പരമ്പരാഗതമയ പല സങ്കല്പങ്ങളെയും ചോദ്യം ചെയേണ്ടിവരുന്നു.ചരിത്രപരമായും രാഷ്ട്രീയമായും പ്രധന്യമുള്ള സ്ഥലങ്ങളിലൂടെയാണ് അവരുടെ പുതുകാഴ്ചകളുടെ സഞ്ചാരം. ആണത്തത്തിന്റെ പിന്‍ബലമുള്ള മതങ്ങള്‍ കോറിയിട്ട വാക്യങ്ങളുടെയും ആഖ്യനങ്ങളുടെയും തേരിലേറിയല്ല അവര്‍ സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ അങ്ങിങ്ങ് മിന്നിതിളങ്ങുന്ന മതേതരവും അധികാരമുക്തവുമായ ഇത്തിരി വെട്ടത്തിലൂടെയാണ്.
സ്വത്വ പ്രതിസന്ധി നേരിടുന്ന മലയാളിയെ ചരിത്രവത്കരിക്കാനാണ് അവരുടെ ശ്രമം.  
      ഒരു ഡിറ്റക്ടീവ്  നോവലിന്റെ ആഖ്യാനരീതിയിലാണ് നോവല്‍ പുരോഗമിക്കുന്നത്.  ലസിമയും വിനോദും ഒന്നും കണ്ടെത്തുന്നില്ല.ലസിമ തന്നിലെ താരിഖലിയെ കണ്ടെത്തി വെളിപ്പെടുത്തുന്നുണ്ടെങ്കിലും                 അസ്വാസ്ഥ്യങ്ങളുടെ ചരിത്രം ആരംഭിക്കുകയാണവിടെ.വിനോദിന്റെ അന്വഷണം അനന്തമായി നീളുന്നു.
               തരിഖലിയെ കുറിച്ചുള്ള അന്വേഷണം മതത്തിന്റെയും ജാതിയുടെയും
കേരളമെന്ന രാഷ്ടീയഭൂമികയുടെയും  സ്വത്വാന്വേഷണമായി മാറുന്നു  . ഇതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.ആഖ്യാനത്തിലെ പുതുമയും ശ്രദ്ധേയമാണ്.ഖുറാനിലെയും ബൈബിളിലെയും ചരിത്രഗ്രന്ഥങ്ങളിലെയും വാക്യങ്ങള്‍ പലതും നോവലില്‍ പുനര്‍ജ്ജനിക്കുന്നു.ബഹുസ്വരമായ ഈ വാക്യങ്ങള്‍ നോവലിന്റെ ആഖ്യാനഭാഷയായി മാറുന്നു.അതുകൊണ്ടുതന്നെ ഈ നോവല്‍ ജനാധൈപത്യത്തിന്റെയും ബഹുസ്വരതകളുടെയും പിന്‍ബലമുള്ള മതേതരാഖ്യാനമായി മാറുന്നു.





അല്‍കാഫിറൂന്‍-സംവാദങ്ങളുടെ പുസ്തകം
നോവല്‍
ടി കെ അനില്‍കുമാര്‍
ഡി സി ബുക്സ്
വില-Rs -70


Sunday, January 17, 2010

ജ്യോതിബസുവിന് ആദരാഞ്ജലികള്‍




നിശ്ചയദാര്‍ഢ്യത്തിന്റെയും
ത്യാഗനിര്‍ഭര -
പ്രവര്‍ത്തനങ്ങളുടെയും
സ്നേഹത്തിന്റെയും
കമ്മ്യൂണിസ്റ്റ് പ്രതിനിധിയായ
ജ്യോതിബസുവിന്
ആദരാഞ്ജലികള്‍.

Tuesday, January 12, 2010

ഉണ്ണിത്താനും മാധ്യമങ്ങളും പിന്നെ സക്കറിയയും


 ഉണ്ണിത്താന്‍ സംഭവം കേരളത്തിലെ പത്ര-ദ്യശ്യ മാധ്യമങ്ങളുടെ ഇതുവരെ മറച്ചുവച്ചിരുന്ന വിക്യത മുഖങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്.എഴുതപ്പെടാത്ത വാര്‍ത്തകളുടെയും കാണിക്കാത്ത ദ്യശ്യങ്ങളുടെയും ചതുരപ്പെട്ടിയുടെ കീഴ്പ്പാളത്തിലൂടെ ഓടാത്ത ഫ്ലാഷ് ന്യൂസുകളുടെയും അസാന്നിധ്യം അത് അനുഭവിപ്പിക്കുന്നുണ്ട്. എഴുതാത്ത വാര്‍ത്തകളും വായിക്കാം എന്ന് ഈ വാര്‍ത്താതമസ്കരണത്തോടെ ജനത്തിന് ബോധ്യമായി.“തിരസ്കരിക്കപ്പെട്ട വാര്‍ത്തകളേ നിങ്ങള്‍ക്ക് സ്മാരകങ്ങള്‍ ആര് പണിയും..? എന്നാണ്ചിലര്‍ ചോദിക്കുന്നത്.
     മഞ്ചേരിയിലെ സംഭവങ്ങള്‍ക്ക് വളരെ വൈകിയാണ് അച്ചടിമഷി പുരളാനും ദ്യശ്യങ്ങളാകാനും ഭാഗ്യംസിദ്ധിച്ചത്.അവതാരകര്‍ വാക്ക് ചാതുര്യംകൊണ്ട് ഉണ്ണിത്താനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദ്യശ്യങ്ങള്‍ സാക്ഷി പറഞ്ഞു. ഉണ്ണിത്താന്റെ  ചമ്മി പച്ചനിറമായ മുഖവും  ഗര്‍ജ്ജിക്കുന്ന സിംഹമുഖവും തമ്മിലുള്ള അന്തരം ജനത്തെ ഞെട്ടിച്ചു.(മുതലാളിത്തത്തിന്റെ ഉല്‍പ്പന്നവും പ്രചാരകനുമായ ടീവിയും അതിന്റെ  സംപ്രേഷണവ്യവസ്ഥകളും മുതലാളിത്തത്തിന്റെ എല്ലാ വൈരുദ്ധ്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഒരേസമയം
ചൂഷണോപാധിയും മോചനത്തിന്റെ വഴികള്‍ തുറക്കലും എന്ന വൈരുധ്യം.)
   മാധ്യമങ്ങള്‍ മറ്യ്ക്കാനും മറക്കാനും ഈ  ശ്രമിച്ച  സംഭവങ്ങളെയാണ് സക്കറിയ  പുറത്തുകൊണ്ടു- വന്നിരിക്കുന്നത്. അതിന്ന് സക്കറിയയെ അഭിനന്ദിക്കണം.പക്ഷേ സക്കറിയയ്ക്ക് ഒരബദ്ധം പറ്റിയത് മറച്ചുവെക്കുകയുമരുത്.കമ്മ്യൂണിസ്റ്റുകാര്‍ ഒളിവുജീവിതം നയിച്ചത് ലൈംഗികതയ്ക്കുവേണ്ടിയാണെന്ന്ഒരാവേശത്തില്‍ അങ്ങ് പയ്യന്നൂരില്‍ പോയി പ്രസംഗിച്ചു.ഒരു പക്ഷേ  കോട്ടയം റബ്ബറിന്റെ ശീതളഛായയില്‍ വളര്‍ന്ന സക്കറിയയ്ക്ക് കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചിന്‍ താളം മനസ്സിലായിട്ടുണ്ടാവില്ല.അല്ലെങ്കില്‍ ആരെങ്കിലും  കമ്മ്യുണിസ്റ്റുകാരോടൊപ്പം ജീവിച്ചവരോട്,അവര്‍ക്ക് അഭയം കൊടുത്ത ആളുകളോട് നിങ്ങള്‍ അഭയം കൊടുത്തത് കാസനോവമാര്‍ക്കാണ് എന്നു ഉളുപ്പില്ലാതെ പറയുമോ..?
 ഇപ്പോള്‍ മാധ്യമങ്ങള്‍ സക്കറിയയെ ആഘോഷിക്കുകയാണ്.അവര്‍ക്ക് മദനിയെ കിട്ടിയില്ലെങ്കില്‍
സക്കറിയയെ കിട്ടിയാലും മതി.പാവം സക്കറിയ അതിന്ന് നിന്ന് കൊടുക്കുകയും ചെയ്യുന്നു. മാധ്യമകലികാലംഎന്നല്ലാതെ എന്തുപറയാന്‍..?